Friday, June 29, 2012

വേരുകള്‍


ആ കറുത്ത മരത്തിന്‍റെ 
ചില്ലകളില്‍ എവിടെയോ 
ഞാനെന്‍റെ മരണത്തിന്‍റെ മുഖം കണ്ടു
ഇവിടെയീ മരണ ശയ്യയിലാ 
രൗദ്ര ദല മർമരം ഞാൻ കേട്ടു 

ഒരു ഓംകാര പൊരുലായ് 
ആ പഴയ ഗര്‍ഭ പാത്രത്തിന്‍റെ
മഹാ ധ്യാനത്തില്‍ അലിഞ്ഞ നാളുകള്‍:
ഒരു വിത്തായ് ഉരുവാകുവാന്‍.

കാലപൂര്‍ണതയില്‍ 
വീണ്ടും ഒരമ്മയുടെ ജനനത്തിനായ് 
ഞാനുമൊരു വേരായി, ഈ ഭൂമിയില്‍.

വറ്റി വരണ്ട ജീവിത നദിയുടെ കരയില്‍
നഷ്ടസ്വപ്നങ്ങളുടെ മരുഭൂമിയില്‍
ഭ്രാന്തമായ  തീർഥാടനതിന്‍റെ 
ഇരുളടഞ്ഞ നാള്‍വഴികള്‍.

ആത്മാവിന്‍റെ ക്ഷേത്രങ്ങള്‍ക്
ദാരിദ്ര്യത്തിന്റെ സുവിശേഷമെഴുതി  
നേടിയെടുത്ത ജല സ്പര്‍ശം 
ഇന്നെനിക്കീ ശരശയ്യ തീര്‍ക്കുന്നു

അടര്‍ക്കളത്തിലെ നിണ കണങ്ങള്‍ 
തന്ന പുതുജീവന്‍റെ ചില്ലകള്‍ 
ഈ അന്ത്യ നിമിഷതിലെന്റെ 
മരണ മണി മുഴക്കുന്നു

ഞാനുമൊരു മരമായ്‌  ഈ
അനശ്വരതയുടെ നാട്ടില്‍ 
ശൂന്യതയില്‍ നിറയുന്ന 
ജീവന്‍റെ സംഗീതത്തില്‍ അലിയുന്നു.

No comments:

Post a Comment